സിദ്ദീഖ് കാപ്പൻ
ന്യൂഡൽഹി: യു.പി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അഭിഭാഷകൻ വിൽസ് മാത്യൂസ് മുഖേന ജാമ്യം തേടി മഥുര കോടതിയെ സമീപിച്ചു.
തനിക്കെതിരെ വ്യക്തമായ തെളിവുകളില്ലെങ്കിലും കേസ് കെട്ടിച്ചമച്ച് തടങ്കൽ ജീവിതം വിധിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് ജാമ്യാപേക്ഷയിൽ പറഞ്ഞു. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഏഴു മാസമായി ജയിലിലാണ്. തൊഴിൽ ജീവിതം നിഷേധിക്കുകയും ഭീകരനെന്നപോലെ ചിത്രീകരിക്കുകയുമാണ്.
പ്രമേഹവും മറ്റു വിഷമതകളുമുണ്ട്. രണ്ടുവട്ടം കോവിഡ് ബാധിതനായി. ചികിത്സക്കു കൊണ്ടുപോയപ്പോൾ കട്ടിലിൽ കെട്ടിയിട്ടും മറ്റും മൃഗത്തോടെന്ന പോലെ പെരുമാറി.
സുപ്രീംകോടതി നിർദേശ പ്രകാരം ഡൽഹി എയിംസിൽ എത്തിച്ചതും പിന്നീട് തിരിച്ച് യു.പി ജയിലിലേക്കു തന്നെ മാറ്റിയതും അടക്കമുള്ള കാര്യങ്ങൾ ജാമ്യാപേക്ഷയിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.