ന്യൂഡൽഹി: യു.പിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് വൈദ്യചികിത്സക്കുള്ള അവകാശം നിഷേധിക്കുന്ന ഉത്തർപ്രദേശ് സർക്കാറിനെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി. അസുഖം ഭേദമായശേഷമേ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാവൂ എന്ന് ഏപ്രിൽ 28ന് സുപ്രീംകോടതി വിധിച്ചിട്ടും കോവിഡ് പോസിറ്റിവായിരിക്കേ കാപ്പനെ ഡിസ്ചാർജ് ചെയ്ത് മഥുര ജയിലിലേക്ക് കൊണ്ടുപോയെന്ന് ഹരജിയിൽ ബോധിപ്പിച്ചു.
മേയ് 26ന് അർധരാത്രി ഉറക്കത്തിനിടെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് അഡ്വ. വിൽസ് മാത്യുസ് മുഖേന കേരള പത്രപ്രവർത്തക യൂനിയൻ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. കുളിമുറിയിൽ വീണതിെന തുടർന്ന് പല്ലിനേറ്റ പരിക്കിെൻറ ചികിത്സ ബാക്കിനിൽക്കേ ആയിരുന്നു ഇത്.
കോവിഡ് മുക്തനുമായിരുന്നില്ല. പ്രമേഹബാധ കണ്ണിെൻറ കാഴ്ചയെ ബാധിക്കുന്ന നിർണായക ഘട്ടത്തിലാണെന്നും ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ മഥുര ജയിലധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കഴിയുന്നില്ലെന്നും അതുകൊണ്ടാണ് കോടതിയലക്ഷ്യ ഹരജി സമർപ്പിക്കുന്നതെന്നും അഡ്വ. വിൽസ് മാത്യൂസ് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.