ന്യൂഡൽഹി: കോവിഡ് മഹാമാരിയായി പടരുന്നതിനിടെ, സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി ഇ ന്ത്യൻ തുറമുഖങ്ങളിലേക്ക് കപ്പൽ വിലക്കുള്ളതിനാൽ കാൽലക്ഷം പേർ കരതൊടാനാകാതെ നട ുക്കടലിൽ കുടുങ്ങി. 700 കപ്പലുകളാണ് ആഴക്കടലിൽ നങ്കൂരമിട്ട് അനുമതി കാത്തുകിടക്കുന്നത്.
ഷിപ്പിങ് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യൻ തുറമുഖങ്ങളിലേക്ക് വിദേശ കപ്പലുകൾക്ക് മാർച്ച് 31വരെ വിലക്ക് ഏർപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾക്കാണ് വിലക്ക്.
മാർച്ച് 13വരെയുള്ള ഒൗദ്യോഗിക കണക്കുപ്രകാരം 703 കപ്പലുകളിലായി 25,504 പേരാണ് കുടുങ്ങിക്കിടക്കുന്നത്. കപ്പൽ ജീവനക്കാരും യാത്രക്കാരും ഉൾപ്പെടുന്ന കണക്കാണിത്. ഇന്ത്യയിൽ 12 പ്രധാന തുറമുഖങ്ങളും സംസ്ഥാനങ്ങളുെട നിയന്ത്രണത്തിലുള്ള ഇരുനൂറോളം ചെറിയ തുറമുഖങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.