ലഖ്നോ: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിലും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിലും രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെട്ട് വിഷയം ഉന്നയിക്കാനൊരുങ്ങി ഷിയ മുസ്ലിം നേതാക്കൾ. ആവശ്യമുന്നയിച്ച് പ്രമുഖ ഷിയ പുരോഹിതനായ മൗലാന ഖൽബെ ജവാദ് രംഗത്തെത്തി. ‘‘ ഓരോ പദ്ധതിയിലും സർക്കാർ പിന്നാക്ക, ദലിത് മുസ്ലിംകളായ പാസ്മന്ദകളെ ഉൾപ്പെടുത്തുന്നുണ്ട്.
മുൻകഴിഞ്ഞുപോയ സർക്കാറുകൾ അവഗണിച്ച ഷിയ മുസ്ലിംകളെ കൂടി ഉൾപ്പെടുത്തണം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് മുസ്ലിംകൾ വളരെ പിന്നാക്കമാണ്. അതിനേക്കാൾ പിന്നാക്കാവസ്ഥയിലാണ് ഷിയ മുസ്ലിംകൾ. മുമ്പ് കഴിഞ്ഞുപോയ ഒരു ഗവൺമെന്റും ഷിയ സമുദായത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടില്ല.
ഇന്ന് ഷിയ കമ്മ്യൂണിറ്റിക്ക് കേന്ദ്രത്തിൽനിന്നും സംസ്ഥാനത്തെ യോഗി സർക്കാരിൽ നിന്നും മികച്ച രാഷ്ട്രീയ സാമൂഹിക പ്രാതിനിധ്യം ആവശ്യപ്പെടുന്നു. ഞാൻ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി സന്ദർശിച്ചപ്പോൾ, സമുദായത്തിന്‍റെ ഉന്നമനം സംബന്ധിച്ച് സംസാരിച്ചിരുന്നു’’ -മൗലാന ഖൽബെ ജവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.