ന്യൂഡൽഹി: ബിഹാറിൽ ബി.ജെ.പിയെ പിന്തുണച്ച നിതീഷ് കുമാറിെൻറ ജനതാദൾ-യു വിൽനിന്ന് തെറ്റിപ്പിരിഞ്ഞ ശരദ് യാദവ് വിഭാഗത്തിെൻറ നേതൃത്വത്തിൽ പുതിയ പാർട്ടി പിറന്നു. ലോക് താന്ത്രിക് ജനതാദൾ( എൽ.ജെ.ഡി) എന്നാണ് പുതിയ പാർട്ടിയുടെ പേര്. വെള്ളിയാഴ്ച ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ശരദ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു.
ഡൽഹി, ഹരിയാന, യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നായി ആയിരക്കണക്കിന് പ്രവർത്തകർ ചടങ്ങിൽ പെങ്കടുത്തു. രാജ്യത്തെ ജനാധിപത്യം അപകടത്തിലായിരിക്കുകയാണ്.
പ്രതിപക്ഷ പാർട്ടികളുടെ െഎക്യത്തിനുവേണ്ടി എൽ.ജെ.ഡി ശ്രമിക്കുമെന്ന് ശരദ് യാദവ് വ്യക്തമാക്കി. ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി നേതാവ് അരുൺ ശ്രീവാസ്തവയും പറഞ്ഞു. പാർലമെൻറ് അംഗം എം.പി. വീരേന്ദ്രകുമാർ, മുൻ പാർലമെൻറ് അംഗം അലി അൻവർ അൻസാരി തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.