മുംബൈ: മഹാരാഷ്ട്രയിൽ അടുത്ത അഞ്ചു വർഷം പൂർണമായും ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ ്യ സർക്കാർ ഭരിക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. അഞ്ചു വർഷവും മുഖ്യമന്ത്രി ശി വസേനയുടേതായിരിക്കുമെന്നും പവാർ വ്യക്തമാക്കി. മഴക്കെടുതിയിൽ വിള നശിച്ച വിദർഭ യിലെ കർഷകരെ കണ്ടശേഷം നാഗ്പുരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പവാറിെൻറ പ്ര തികരണം. എന്നാൽ, സർക്കാർ രൂപവത്കരണത്തിന് സമയമെടുക്കുമെന്ന് അദ്ദേഹം ഒരു സ്വകാര്യ ചടങ്ങിൽ വ്യക്തമാക്കി. മൂന്ന് പാർട്ടികളും ചേർന്ന് ശനിയാഴ്ച വൈകീട്ട് മൂന്നിന് ഗവർണറെ കാണുന്നുണ്ട്. കാർഷിക പ്രതിസന്ധി ഗവർണറെ ധരിപ്പിക്കാനാണ് സന്ദർശനമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
രണ്ടര വർഷം മുഖ്യമന്ത്രി പദം പങ്കുവെക്കണമെന്ന ആവശ്യത്തിൽനിന്ന് എൻ.സി.പി പിന്മാറി. എന്തുകൊണ്ട് സേനക്ക് മാത്രം മുഖ്യമന്ത്രി പദം എന്ന ചോദ്യത്തിന് മറ്റാരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പവാർ പ്രതികരിച്ചത്. വികസനാധിഷ്ഠിത പദ്ധതികളുമായി സ്ഥിര സർക്കാറിനെയാണ് മഹാരാഷ്ട്രക്ക് ലഭിക്കുക എന്നുപറഞ്ഞ പവാർ കോൺഗ്രസും എൻ.സി.പിയും ഇസ്ലാമിസത്തിനോ ഹിന്ദൂയിസത്തിനൊ ബുദ്ധിസത്തിനൊ എതിരല്ലെന്നും തങ്ങൾ മതേതരവാദികളാണെന്നും വ്യക്തമാക്കി. എൻ.സി.പിക്കും കോൺഗ്രസിനും ഉപമുഖ്യമന്ത്രി പദങ്ങൾ, സ്പീക്കർ പദവി കോൺഗ്രസിന്, ഡെപ്യൂട്ടി സ്പീക്കർ സേനക്ക്, നിയമസഭ കൗൺസിൽ അധ്യക്ഷ പദവി എൻ.സി.പിക്ക് എന്നിങ്ങനെയാണ് എകദേശ ധാരണ.
ഇതിനിടെ, സ്വതന്ത്രരുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണയിൽ 119 പേരുടെ അംഗബലമുണ്ടെന്നും സർക്കാറുണ്ടാക്കുമെന്നും അവകാശപ്പെട്ട് ബി.ജെ.പി വീണ്ടും രംഗത്തെത്തി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗ ശേഷം വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് അവകാശപ്പെട്ടത്. എന്നാൽ, 288 അംഗങ്ങളുള്ള സഭയിൽ ഭരിക്കാൻ വേണ്ട ഭൂരിപക്ഷം 145 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.