കേണൽ സോഫിയ ഖുറൈശി
ന്യൂഡൽഹി: ‘ഓപറേഷൻ സിന്ദൂർ’ രാജ്യത്തോട് വിശദീകരിക്കാൻ നിയോഗിക്കപ്പെട്ടവരിൽ ഒരാളായ കേണല്‍ സോഫിയ ഖുറൈശിക്കെതിരെ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകാൻ വൈകുന്നതിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി വിമർശനം. കോടതി ഉത്തരവുകൾ നടപ്പിലാക്കാൻ സർക്കാർ ഇനിയും വൈകരുതെന്നും മതിയായ സമയം ഇതിനോടകം നൽകിക്കഴിഞ്ഞതായും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേണൽ സോഫിയ ഖുറൈശിയെ പുകഴ്ത്താൻ ഉദ്ദേശിച്ചത് ഇകഴ്ത്തലായതാണെന്ന് മന്ത്രിയെന്നും അദ്ദേഹത്തോട് മൃദുസമീപനം സ്വീകരിക്കണമെന്നും മന്ത്രിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത കോടതിയിൽ അഭ്യർഥിച്ചു. എന്നാൽ, രാഷ്ട്രീയ നേതാക്കൾക്ക് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ അറിയാമെന്നും നാക്കുപിഴയാണെങ്കിൽ ഉടൻ മാപ്പുപറയുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
മന്ത്രിയുടെ പ്രസ്താവനകൾ നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച കോടതി, അദ്ദേഹത്തിന് പശ്ചാത്താപമില്ലെന്നും ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹത്തിന്റെ ശീലമാണെന്ന് റിപ്പോർട്ടുണ്ടെന്നും വ്യക്തമാക്കി.കേണൽ സോഫിയ ഖുറൈശിയെ ഭീകരരുടെ സഹോദരിയെന്നായിരുന്നു മന്ത്രി നടത്തിയ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.