ചെന്നൈ: നീലഗിരി കൊടനാട് എസ്റ്റേറ്റിലെ കൊല-കൊള്ള കേസിൽ കുറ്റപത്രം സമർപ്പിച്ച് കോടതിയിൽ വിചാരണ നടക്കുന്ന ഘട്ടത്തിലും കൂടുതൽ അന്വേഷണത്തിന് പൊലീസിന് അധികാരമുണ്ടെന്ന് മദ്രാസ് ഹൈകോടതി. കേസിൽ തുടരന്വേഷണത്തെ എതിർത്ത് പ്രോസിക്യൂഷൻ സാക്ഷിയായ അനുഭവ് രവി നൽകിയ ഹരജി ജസ്റ്റിസ് എം. നിർമൽ കുമാർ തള്ളി. തുടർന്നാണ് ഉത്തരവിട്ടത്.
കോടതി ഉത്തരവ് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോ. കോ ഒാഡിനേറ്ററുമായ എടപ്പാടി പളനിസാമിക്ക് തിരിച്ചടിയാണ്. കൊടനാട് എസ്റ്റേറ്റ് കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നത് തന്നെ കേസിൽ കുടുക്കാനുള്ള ഡി.എം.കെ സർക്കാറിെൻറ ഗൂഢനീക്കമാണെന്നാരോപിച്ച് ഇൗയിടെ എടപ്പാടി രംഗത്തെത്തിയിരുന്നു. മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയ രവി അണ്ണാ ഡി.എം.കെയുടെ പ്രാദേശിക ഭാരവാഹിയാണ്.
കേസിലെ മുഖ്യപ്രതിയും മലയാളിയുമായ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി കെ.വി. സയൻ പൊലീസിന് പുതുതായി നൽകിയ മൊഴിയിൽ എടപ്പാടി പളനിസാമിയുടെ അറിവോടെയാണ് കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിൽ കൊള്ള നടന്നതെന്ന് പറഞ്ഞതായാണ് വിവരം.
കേസിൽ ദുരൂഹത നിലനിൽക്കുന്നതായും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടും പൊലീസ് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. അതിനിടെ നീലഗിരി സെഷൻസ് കോടതി കേസിെൻറ തുടർവാദം കേൾക്കൽ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.