ഓക്സ്ഫഡിെൻറ കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു

ന്യൂഡൽഹി: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിെൻറ പരീക്ഷണം ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാക്സിൻ പരീക്ഷണം നടത്തരുതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അറിയിച്ചു. വാക്സിൻ പരീക്ഷിച്ച ഒരു വ്യക്തിയിൽ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓക്സ്ഫഡ് സർവകലാശാല പരീക്ഷണം താൽകാലികമായി നിർത്തിവെച്ചിരുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.സി.ജി.ഐ വാക്സിൻ പ്രതികൂല ഫലമുണ്ടാക്കിയെന്ന റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നു. പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെ വാക്സിൻ പരീക്ഷണത്തിൽ അന്വേഷണം നടത്തുമെന്ന് ഡി.സി.ജി.ഐ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഇതിനെ തുടർന്നാണ് വാക്സിൻ പരീക്ഷണം നിർത്തിവെച്ചത്.

ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിച്ച 'കോവിഷീൽഡ്' എന്ന കോവിഡ് പ്രതിരോധ വാക്സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

ഓക്സ്ഫഡ് സർവകലാശാല കോവിഡ് വാക്സിൻ പരീക്ഷണം നിർത്തിവെച്ച നടപടി രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്നും രാജ്യത്ത് വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നത് സംബന്ധിച്ച യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനവാല വ്യക്തമാക്കിയിരുന്നു. ശേഷം വാക്സിൻ പരീക്ഷണം രാജ്യത്ത് തുടർന്നിരുന്നു.

ഓക്സ്ഫഡിെൻറ കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചുകോവിഷീൽഡ് വാക്സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടതിനെ തുടർന്നാണ് പരീക്ഷണം നിർത്തിവെച്ചതായി ആസ്ട്ര സെനക വക്താവ് അറിയിച്ചത്. 2021ഓടെ വാക്സിൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഓക്സ്ഫഡ്. രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവെക്കുന്നത്. വാക്സിൻെറ അവസാന ഘട്ട പരീക്ഷണമാണ് ഇന്ത്യ അടക്കം ഏഴിടങ്ങളിൽ നടക്കുന്നത്.

Tags:    
News Summary - Serum Institute halts covid vaccine trials in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.