ആയുധങ്ങളുമായി ബോട്ട് എത്തുന്നെന്ന് മുന്നറിയിപ്പ്; കേരള-തമിഴ്നാട് തീരങ്ങളിൽ അതീവ സുരക്ഷ

ചെന്നൈ: ആയുധങ്ങളുമായി ഒരു ബോട്ട് ശ്രീലങ്കയിൽ നിന്ന് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന് കേന്ദ്ര ഇന്‍റലിജൻസിന്‍റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് തമിഴ്നാടിന്‍റെയും കേരളത്തിന്‍റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. കടലിൽ പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. തീരത്ത് തന്ത്രപ്രധാന ഇടങ്ങളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കി.

എന്നാൽ, ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് ബോട്ട് തിരിച്ചു എന്ന് മാത്രമാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം. അടുത്തിടെ, ശ്രീലങ്കയിൽ നിന്നുള്ള മനുഷ്യക്കടത്ത് സംഘത്തെയും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയും ഇന്ത്യൻ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Security tightened in coastal areas after intelligence warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.