ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് 19 വാക്സിൻ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ഓടെ ലഭ്യമാക്കാനുള്ള ഐ.സി.എം.ആറിെൻറ നീക്കത്തിൽ ആശങ്കയറിയിച്ച് പ്രമുഖ ശാസ്ത്രജ്ഞര്‍. തിരക്കിട്ട് നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കാൻ സാധ്യതയില്ലെന്നും മരുന്നിെൻറ ഗുണഫലം കുറയാന്‍ അതിടയാക്കിയേക്കുമെന്നും ശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാട്ടി.
ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയാണ് ഇന്ത്യയുടെ കോവിഡ് വാക്സിൻ പ്രോഗ്രാമിെൻറ വിജയം ഓഗസ്റ്റ് 15 ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. ഇതു സംബന്ധിച്ച ക്ലിനിക്കല്‍ പരീക്ഷണങ്ങൾ നടത്തുന്ന ‘ഭാരത് ബയോടെക് ഇൻറര്‍നാഷനല്‍ ലിമിറ്റഡി’ന് കീഴിലുള്ള ആശുപത്രികള്ക്കെഴുതിയ കത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. നിർദിഷ്ട സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ അത് ഗൗരവമായി കാണുമെന്നും ഈ മാസം ഏഴു മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്നും കത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, നാം വളരെയധികം തിരക്കുകൂട്ടുകയല്ലേ എന്ന് സ്വയം ചോദിക്കേണ്ടതുണ്ടെന്നാണ് ശാസത്രജ്ഞൻമാർ പറയുന്നത്. സുരക്ഷ, രോഗപ്രതിരോധ ശേഷി, ഫലപ്രാപ്തി എന്നിവ ബോധ്യമാകാന്‍ നാല് ആഴ്ചത്തെ ട്രയല്‍ തീര്‍ത്തും അപര്യാപ്തമാണെന്നാണ് വൈറോളജിസ്റ്റായ ഷാഹിദ് ജമീല്‍ പറയുന്നത്. ആവശ്യമായ എല്ലാ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടങ്ങളും കടന്നുപോകാന്‍ ഒരു വാക്‌സിന്‍ കുറഞ്ഞത് 18 മാസങ്ങൾ വരെയെടുക്കും. രക്തത്തിലെ ആൻറിബോഡികളുടെ സാന്നിധ്യവും അളവും നിര്‍ണയിക്കുന്ന ലബോറട്ടറി പരിശോധനയായ ‘ടൈറ്റര്‍’ പൂര്‍ത്തിയാക്കാനും നിശ്ചിത സമയം വേണം. ഇതെല്ലാം തിരക്കിട്ട് ചെയ്യാവുന്ന പ്രവർത്തികൾ അല്ലെന്നും പ്രമുഖ വൈറോളജിസ്റ്റ് ഉപാസന റേയും ചൂണ്ടിക്കാട്ടുന്നു.
ഗുണനിലവാരത്തിൽ നാം ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യരുത്. നമുക്ക് വേണ്ടത് ലോകത്തുള്ള എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സിനാണ്. ഇപ്പോൾ ചെലുത്തുന്ന അമിതമായ സമ്മർദ്ദം മികച്ച വാക്സിൻ നിർമിക്കുന്നതിലേക്ക് നയിക്കില്ലെന്നും ഉപാസന റേ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.