ന്യൂഡൽഹി: വിവഹേതര ബന്ധം കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് ഇപ്പോൾ പുനഃപരിശോധിക്കുന്നില്ലെന്ന് സുപ്രീംകോടതി.
ഇൗ നിയമം വിവേചനപരമാണെന്നും പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ച് മലയാളിയായ േജാസഫ് ഷൈൻ നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ തീരുമാനം. സ്ത്രീയെ കൂടി കുറ്റക്കാരിയായി കണക്കാക്കണമെന്നായിരുന്നു ഹരജിക്കാരെൻറ ആവശ്യം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആണ് ഇൗ തീരുമാനം എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.