ന്യൂഡൽഹി: അസാധാരണമായ നീക്കത്തിൽ രാജ്യത്തെ 11 ലക്ഷത്തിൽപരം ആദിവാസികളെ ബലം പ്രയോ ഗിച്ച് വനത്തിൽനിന്ന് പുറത്താക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. 16 സംസ്ഥാനങ്ങളിലെ ആ ദിവാസി കുടുംബങ്ങളാണ് മോദി സർക്കാറിെൻറ ഗുരുതരമായ കൃത്യവിലോപത്തിന് വിലയൊട ുക്കുന്നത്. കേരളത്തിൽനിന്നുള്ള 894 ആദിവാസി കുടുംബങ്ങളടക്കം, ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തിൽനിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിെൻറ വിധി.
ആദിവാസികൾക്ക് വനഭൂമിയിൽ അവകാശം നൽകാൻ 2006ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമത്തിെൻറ സാധുതക്കെതിരെ ഏതാനും വന്യജീവി സംരക്ഷണ സംഘടനകൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പരമ്പരാഗതമായി വനഭൂമി കൈവശം വെച്ചിരിക്കുന്ന മുഴുവൻ ആളുകളെയും വനഭൂമിയിൽ നിന്ന് പുറന്തള്ളണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഇൗ മാസം 13ന് ഏറ്റവും ഒടുവിൽ പരിഗണിച്ചപ്പോഴും കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് പുതിയ ഉത്തരവിൽ കലാശിച്ചത്. ജസ്റ്റിസുമാരായ നവീൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരാണ് കേസ് പരിഗണിച്ച ബെഞ്ചിലെ മറ്റു ജഡ്ജിമാർ. രാജ്യവ്യാപകമായി പുറത്താക്കപ്പെടുന്ന ആദിവാസി കുടുംബങ്ങളുടെ എണ്ണം വീണ്ടുമുയരാനാണ് സാധ്യത. കേരളത്തിൽനിന്ന് 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശത്തിനായി അപേക്ഷ സമർപ്പിച്ചത്.
ഇവരിൽ നിന്നാണ് 894 കുടുംബങ്ങളെ പുറത്താക്കുന്നത്. വനത്തിൽ അവകാശമുന്നയിച്ച് സമർപ്പിച്ച രേഖകൾ പരിേശാധിച്ച ശേഷം അത് തള്ളപ്പെട്ടവരാണ് 10 ലക്ഷം ആദിവാസി കുടുംബങ്ങൾ. അടുത്ത തവണ സുപ്രീംകോടതി കേസ് പരിഗണിക്കും മുമ്പ് ഇവരെ പുറത്താക്കിയ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകി. 11,27,446 ആദിവാസികളെയും മറ്റു വനവാസി വിഭാഗങ്ങളെയുമാണ് പുറന്തള്ളുന്നത്. വനാവകാശ നിയമത്തിനെതിരെ രംഗത്തുവന്ന ഒരു വിഭാഗം വനം വകുപ്പ് ഉദ്യോഗസ്ഥർ തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല ആദിവാസി കുടുംബങ്ങളുടെയും അപേക്ഷകൾ തള്ളിയതെന്ന് വ്യാപകമായ പരാതികളുണ്ടായിരുന്നു. കേസിെൻറ വിചാരണവേളയിൽ അഭിഭാഷകൻ ഹാജരാകാതെ ആദിവാസികളെ പുറന്തള്ളുന്നത് കാഴ്ചക്കാരായി കേന്ദ്ര സർക്കാർ നോക്കിനിൽക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. 2002-2004ൽ സമാനമായ ഉത്തരവിലൂടെ സുപ്രീംകോടതി ആദിവാസി കുടുംബങ്ങളെ വനത്തിൽനിന്ന് പുറത്താക്കാൻ ശ്രമിച്ചിരുന്നു. അന്നത്തെ നടപടി സംഘർഷത്തിലാണ് കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.