കേസ് തീർപ്പാക്കാൻ മധ്യസ്ഥ സംവിധാനം: കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: കേസുകൾ കെട്ടിക്കിടക്കുന്നത് കുറക്കാൻ, നിയമവ്യവഹാരങ്ങൾക്കു മുന്നേയുള്ള മധ്യസ്ഥ സംവിധാനം രാജ്യമെങ്ങും നിർബന്ധമാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്ന ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ്. ഇക്കാര്യത്തിൽ നാലാഴ്ചക്കുള്ളിൽ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിനും വിവിധ ഹൈകോടതികൾക്കുമാണ്, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസ് അയച്ചത്.

വിവിധ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ സമാന്തര, നിയമവ്യവഹാരപൂർവ മധ്യസ്ഥ സംവിധാനങ്ങൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയും അഡ്വ. സൻപ്രീത് സിങ് അജ്മാനിയും സമർപ്പിച്ച ഹരജിയിലാണ് നടപടി.

ഇത്തരം സമാന്തര സംവിധാനങ്ങൾ നിർബന്ധമാക്കി അതിലൂടെ തർക്കങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞാൽ ബാലിശമായ കാര്യങ്ങൾക്ക് ആളുകൾ കോടതിയിലെത്തുന്നതും അതുവഴി കേസുകളുടെ എണ്ണം വർധിക്കുന്നതും ഒഴിവാക്കാൻ കഴിയുമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

''പരസ്പരം പരാതികളില്ലാതെയും കാലതാമസമില്ലാതെയും തർക്കം പരിഹരിക്കാനും കോടതിനടപടിക്രമങ്ങളുടെ അമിത ചെലവ് ഒഴിവാക്കാനും മധ്യസ്ഥ സംവിധാനം വഴി സാധ്യമാണ്'' -ഹരജിക്കാർ ബോധിപ്പിച്ചു.

Tags:    
News Summary - SC notice to Centre on plea for SOP mandating pre-litigation mediation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.