ആശാറാം ബാപ്പു കേസ്​: മൊഴിയെടുക്കൽ വേഗത്തിലാക്കാൻ സുപ്രീംകോടതി 

ന്യൂഡൽഹി: ആൾദൈവം ആശാറാം ബാപ്പുവിനെതിരെ സൂറത്ത് സ്വദേശികളായ രണ്ട് സഹോദരിമാർ നൽകിയ ലൈംഗിക പീഡന പരാതിയിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴിയെടുക്കുന്നത് വേഗത്തിലാക്കാൻ സുപ്രീംകോടതി ഗുജറാത്തിലെ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. ഇരകൾ ഉൾപ്പെടെ 46 പേരുടെ മൊഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്. എത്രയും വേഗം ഇത് പൂർത്തിയാക്കാനാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. 

രണ്ട് പ്രോസിക്യൂഷൻ സാക്ഷികൾ കൊല്ലപ്പെട്ട കേസാണ് ഇതെന്ന് ഗുജറാത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. 29 പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, രാജസ്ഥാനിലും ഗുജറാത്തിലും രജിസ്റ്റർ ചെയ്ത രണ്ട് ലൈംഗിക പീഡന കേസുകളിൽ ആശാറാമിന് ജാമ്യം നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. 
 

Tags:    
News Summary - SC asks Gujarat trial court to consider Asaram rape case urgently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.