കോൺഗ്രസ്-ജെ.ഡി.എസ് അവിശുദ്ധ സഖ്യത്തിന് അധിക ആയുസില്ല-അമിത് ഷാ

ബംഗളൂരു: കർണാടകയിൽ യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. അവിശുദ്ധമായ കൂട്ടുകെട്ടാണ് കർണാടകയിൽ കോൺഗ്രസ്^ജെ.ഡി.എസ് സഖ്യം ഉണ്ടാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ് കർണാടകയിലെ എം.എൽ.എമാർ ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി. ഇന്ത്യ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്.

അവിശുദ്ധമായ കൂട്ടുകെട്ടിന് കർണാടകയിൽ അധിക ആയുസുണ്ടാവില്ല. ജനങ്ങളുടെ സമ്മർദത്തെ അവഗണിക്കാൻ സഖ്യത്തിന് ആവില്ല. കോൺഗ്രസ്^ജെ.ഡി.എസ് സഖ്യത്തെ ജനങ്ങൾ ഒരു പാഠം പഠിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.  ബി.ജെ.പി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങനെയെങ്കിൽ വിശ്വാസ വോെട്ടടുപ്പിലെ വിധി മറ്റൊന്നാകുമായിരുന്നു. കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെ മൊത്തമായി വാങ്ങുകയായിരുന്നു കോൺഗ്രസെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 

സഭയിൽ വിശ്വാസം തെളിയിക്കാൻ 15 ദിവസം ബി.ജെ.പിക്ക് ലഭിച്ചിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികൾ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നെങ്കിൽ ജനകീയ സമ്മർദം മൂലം അവർ ബി.ജെ.പിയെ പിന്തുണക്കുമായിരുന്നു. കോൺഗ്രസ്-ജെ.ഡി.എസ് അവിശുദ്ധ കൂട്ടുകെട്ടിന് 2019െല ലോക്സഭ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഷാ പറഞ്ഞു.

Tags:    
News Summary - rying horse trading, Congress traded entire stable: Amit Shah-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.