രാഹുൽ ഗാന്ധി ഇന്നുമുതൽ കർണാടകയിൽ

ബംഗളൂരു: നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രചാരണപരിപാടികളുമായി ശനിയാഴ്ച മുതൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടകയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പര്യടനം നടത്തും. ശനിയാഴ്ച െബല്ലാരി ജില്ലയിലെ ഹൊസ്പേട്ടിൽ റോഡ്ഷോയോടെയാണ് പര്യടനത്തിെൻറ തുടക്കം. പര്യടനം തിങ്കളാഴ്ച കലബുറഗിയിൽ സമാപിക്കും. ഇതിനിടെ വിവിധ മത-സമുദായ വിഭാഗങ്ങളുടെ പ്രാർഥനകേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും. 

കൊപ്പാൽ ജില്ലയിലെ ഹുളിഗമ്മ ക്ഷേത്രം, ലിംഗായത്തുകളുടെ കേന്ദ്രമായ തുമകുരുവിലെ ഗവിസിദ്ധേശ്വര മഠം, ബിദറിലെ വീരശൈവരുടെ കേന്ദ്രം, കലബുറഗിയിലെ ക്വാജ ബന്തെ നവാസ് ദർഗ തുടങ്ങിയവയാണ് സന്ദർശിക്കുക. ബി.ജെ.പിയുടെ പ്രധാന വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ഒപ്പം നിർത്തുക എന്ന തന്ത്രം കൂടിയുണ്ട് സിദ്ധേശ്വരമഠത്തിലെ രാഹുലിെൻറ സന്ദർശനത്തിന് പിന്നിൽ. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ യെദിയൂരപ്പ ലിംഗായത്ത് സമുദായക്കാരനാണ്. 

ഇത്തവണ ബി.ജെ.പി വോട്ടിൽ വിള്ളൽ വീഴ്ത്തുക എന്ന ലക്ഷ്യവും മുന്നിൽക്കണ്ടായിരുന്നു പ്രത്യേക മതരൂപവത്കരണം എന്ന ലിംഗായത്തുകളുടെ ആവശ്യത്തോട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതും അതിനായി മുന്നിട്ടിറങ്ങിയതും.

Tags:    
News Summary - Rtahul Gandhi At karnataka today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.