കാൺപൂർ: ഉത്തർപ്രദേശിൽ എട്ടു പൊലീസുകാരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി വികാസ് ദുബെയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം.
നേരത്തേ പാരിതോഷികം 50,000 രൂപയായി പ്രഖ്യാപിക്കുകയും പിന്നീട് ഒരുലക്ഷമായി ഉയർത്തുകയും ചെയ്തിരുന്നു. ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ ഉൾപ്പെടെ ദുബെയുടെ ചിത്രങ്ങൾ പതിച്ചു. ദുബെ യു.പി വിട്ട് മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്ക് കടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ് അന്വേഷണം.
വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ എട്ടുപൊലീസുകാരാണ് കൊല്ലെപ്പട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളികളിലൊരാളായ ദുബെ 60ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നിരവധി തവണ ഇയാളെ പൊലീസ് പിടികൂടിയെങ്കിലും കേസിൽനിന്ന് ഉൗരിപ്പോരുകയായിരുന്നു.
ദുബെയുടെ അനുചരൻ ദയാശങ്കർ അഗ്നിഹോത്രി ഞായറാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ പിടിയിലായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ അഗ്നിഹോത്രിയെ ആശുപത്രിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.