മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ശക്തമായ പ്രതിപക്ഷമാകാൻ കോൺഗ്രസിന് കഴിയാതിരു ന്നത് ബി.ജെ.പിയിലേക്ക് കൂറുമാറിയ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിെഖെ പാട്ടീൽ കാര ണമാണെന്ന് മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ. രാധാകൃഷ്ണയുടെ നിസ്സംഗത കാരണം ബി.ജെ. പി സർക്കാറിെൻറ അഴിമതി തുറന്നുകാട്ടാൻ കഴിഞ്ഞില്ലെന്നും ഗൂഢതന്ത്രത്തിൽ കോൺഗ്രസ് അറിയാതെ തലവെക്കുകയായിരുന്നുവെന്നും ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ചവാൻ ആരോപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മകന് അഹമദ്നഗർ സീറ്റ് നൽകാത്തതിെൻറ പേരിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന രാധാകൃഷ്ണ നിലവിൽ േദവേന്ദ്ര ഫട്നാവിസ് സർക്കാറിൽ ഭവന മന്ത്രിയാണ്. പ്രതിപക്ഷ നേതാവായി ചുമതലയേറ്റതു മുതൽ സർക്കാറിനോട് മൃദുസമീപനമാണ് രാധാകൃഷ്ണ കൈക്കൊണ്ടത്. നിരവധി അഴിമതികൾ സർക്കാറിന് എതിരെയുണ്ട്.
എന്നാൽ, അത് കൃത്യമായി സഭയിൽ ഉന്നയിക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ് ഫട്നാവിസ് സർക്കാറിന് അഴിമതി മുക്ത സർക്കാറാണെന്ന പ്രതിച്ഛായ േനടാനായത്. രാധകൃഷ്ണയെ മാറ്റാൻ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതുണ്ടായില്ല -ചവാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.