മദ്യം വാങ്ങാൻ പണം നൽകിയില്ല; ഗർഭിണിയായ ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

റാഞ്ചി: മദ്യ വാങ്ങാൻ പണം നൽകാത്തതിെൻറ പേരിൽ ജാർഖണ്ഡിൽ ഏഴുമാസം ഗർഭിണിയായ സ്ത്രീയെ ഭർത്താവ് കൊലപ്പെടുത്തി. ഛത്ര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. തിലേശ്വർ ഗഞ്ചു എന്ന് പേരായ പ്രതിയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു തിലേശ്വർ പ്രിയ ദേവിയെ വിവാഹം കഴിച്ചത്. അയാൾ സ്ഥിരമായി മദ്യപിക്കുകയും പ്രിയയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പ്രിയയുടെ സഹോദരൻ ഹസാരിബാഗ് നിവാസിയായ നരേഷ് ഗഞ്ചു പറഞ്ഞു. മദ്യം വാങ്ങാൻ വീട്ടുപകരണങ്ങൾ പോലും തിലേശ്വർ വിറ്റിരുന്നത്രേ.

വ്യാഴാഴ്ച്ചയാണ് മദ്യം വാങ്ങാൻ പണം നൽകാത്തതിന് തിലേശ്വർ ഭാര്യയെ മർദിച്ചത്. തുടർന്ന് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ്, കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തുകയും മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഛത്ര സദർ ഹോസ്പിറ്റലിലേക്ക് അയക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

കുറ്റകൃത്യം ചെയ്ത ശേഷം ഓടി രക്ഷപ്പെട്ട തിലേശ്വറിനെ പോലീസ് പെട്ടന്ന് തന്നെ പിടികൂടിയിരുന്നു.

Tags:    
News Summary - refused to give money to buy liquor Pregnant woman strangulated to death by husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.