അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതികളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

ഗുവാഹതി: അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ  പ്രതികളെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വലിച്ചിറക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. അരുണാചല്‍ പ്രദേശിലെ ടെസു ടൌണിലാണ് സംഭവം. 

സഞ്ജയ് സോബർ(30)  ജഗദീഷ് ലോഹർ(25) എന്നീ പ്രതികളെയാണ് ആയിരത്തിലധികം ആളുകള്‍ സംഘടിച്ചെത്തി ലോക്കപ്പില്‍ നിന്നും പുറത്തുകൊണ്ടുവന്ന് മര്‍ദ്ദിച്ചുകൊന്നത്. ഇരുവരുടെയും മൃതദേഹം പിന്നീട് കുഴിച്ചിടുകയും ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം. 

ഫെബ്രുവരി 12ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നുവെന്നാണ് സഞ്ജയ് സോബറിനും ജഗദീഷ് ലോഹറിനുമെതിരായ കേസ്. ഈ ഞായറാഴ്ചയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നുവെന്ന് സോബര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. 

വിവരമറിഞ്ഞ് ഇന്നലെ പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുകയായിരുന്നു. ആയിരത്തോളം പേരുണ്ടായിരുന്നതിനാല്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത് പ്രാകൃതവും മനുഷ്യത്വരഹിതവുമായ സംഭവമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പെമ ഖണ്ഡു പ്രതികരിച്ചു. അതേസമയം ജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ അനുവാദമില്ലെന്നും കൊലയാളിയെ ആള്‍ക്കൂട്ടം കൊന്നത് ദൌര്‍ഭാഗ്യകരമായ സംഭവമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 
 

Tags:    
News Summary - Rape of 5-year-old: Mob storms police station, drags out two accused, lynches them-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.