രാം ഗോപാൽ യാദവിനെ സമാജ്വാദി പാർട്ടിയിൽ തിരിച്ചെടുത്തു

ന്യൂഡൽഹി: സമാജ്വാദി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട രാംഗോപാൽ യാദവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. രാംഗോപാൽ യാദവ് പാർട്ടിയിൽ തുടരുമെന്നും എസ്.പിയുടെ കേന്ദ്ര പാർലമെൻററി ബോർഡ് അംഗമായിരിക്കുമെന്നും പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

പാർട്ടി തീരുമാനത്തിൽ സന്തോഷിക്കുന്നുെവന്നും മുലായം സിങ് ഒരിക്കലും തനിക്ക് എതിരല്ലായിരുന്നുവെന്നും രാം ഗോപാൽ പ്രതികരിച്ചു. പാർട്ടിക്കെതിരായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറ് വര്‍ഷത്തേക്കാണ് രാംഗോപാല്‍ യാദവിനെ പുറത്താക്കിയത്. അഖിലേഷ് യാദവിനെ  പിന്തുണച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് കത്തെഴുതിയതിനായിരുന്നു നടപടി. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും അഖിലേഷിെൻറ ചെറിയച്ഛനുമായ ശിവ്പാല്‍ യാദവിനെ കുറ്റപ്പെടുത്തുന്നതായിരുന്നു കത്ത്. അഖിലേഷിനെ പിന്തുണച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകും എന്നായിരുന്നു രാം ഗോപാലിെൻറ കത്തിെൻറ ഉള്ളടക്കം.

Tags:    
News Summary - Ramgopal Yadav reinstated in Samajwadi Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.