ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച രാജസ്ഥാൻ സ്വദേശിയുടെ മരണകാരണം പാർശ്വഫലമല്ലെന്ന് ആരോഗ്യവകുപ്പ്. കോവിഡ് വാക്സിൻ സ്വീകരിച്ച് അഞ്ചുദിവസത്തിന് ശേഷമാണ് സുരേഷ് ചന്ദ്ര ശർമ മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ തലച്ചോറിലെ രക്തസ്രാവമാണ് പ്രശ്നമാണ് മരണകാരണമെന്നും സമിതി വ്യക്തമാക്കി.
രാജസ്ഥാൻ ചിത്തോഗഡ് ജില്ലയിലെ അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു സുരേഷ്. ജനുവരി 21നായിരുന്നു സുരേഷിന്‍റെ മരണം. ഉദയ്പുർ ജില്ലയിലെ ഗീതാജ്ഞലി മെഡിക്കൽ കോളജിൽവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സുരേഷിന്‍റെ മരണം അഡ്വേർസ് ഇവന്‍റ് ഫോളിവിങ് ഇമ്യൂനൈസേഷൻ സമിതി അന്വേഷിച്ചിരുന്നു. കോവിഡിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിന് രൂപീകരിച്ച സമിതിയാണിത്.
കോവിഡ് വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലമല്ല മരണകാരണം. അദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദം വൃക്ക സംബന്ധ രോഗവുമുണ്ടായിരുന്നതായി എ.ഇ.എഫ്.ഐ കമ്മിറ്റിയുടെ റിേപ്പാർട്ടിൽ പറയുന്നു. രാജസ്ഥാൻ ആരോഗ്യവകുപ്പിന് വാക്സിന്റെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട് 44 പരാതികളാണ് എ.ഇ.എഫ്.ഐക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.