കേന്ദ്രസർക്കാർ ഗ്രാൻറ് നിർത്തി; മദ്രസകൾക്ക് 188 ലക്ഷം അനുവദിച്ച് ഗെഹ്ലോട്ട്

ജയ്പൂർ: രാജസ്ഥാനിലെ മദ്രസകൾക്ക് 188 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്രസർക് കാർ ഗ്രാൻറ് നൽകുന്നത് നിർത്തിയതോടെയാണ് സംസ്ഥാന സർക്കാറിൻെറ തീരുമാനം. സർക്കാർ തീരുമാനത്തെ പ്രകീർത്തിച്ച ് ന്യൂനപക്ഷ വകുപ്പ് മന്ത്രി സലേഹ് മുഹമ്മദ് രംഗത്തെത്തി.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം അദ്ദേഹം നടപ്പിലാക്കുന്നില്ലെന്ന് മന്ത്രി സലേഹ് മുഹമ്മദ് കുറ്റപ്പെടുത്തി. മദ്രസകൾക്കുള്ള ഗ്രാൻറ് നിർത്താനുള്ള തീരുമാനം മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് നൽകുമെന്ന പറഞ്ഞ വാഗ്ദാനങ്ങളെല്ലാം മോദി സർക്കാർ ലംഘിച്ചു. മദ്രസകൾക്കായി 188 ലക്ഷം അനുവദിച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് നന്ദി പറയുകയാണ് മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന അഞ്ച് കോടി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന് മോദി സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിൽ 50 ശതമാനം പെൺകുട്ടികൾക്കായിരിക്കും സ്കോളർഷിപ്പ് നൽകുകയെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - Rajasthan CM Ashok Gehlot sanctions Rs 188 lakh for madrasas-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.