ചെന്നൈ: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് അതിശക്തമായ മഴക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തൂത്തുക്കുടി ഉൾപ്പെടെ പത്ത് ജില്ലകളിൽ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ മൂന്നാഴ്ചയായി മഴ തുടരുകയാണ്. നദികളും ജലാശയങ്ങളും നിറഞ്ഞൊഴുകുകയാണ്.
ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നഗരത്തിലെ മിക്ക റോഡുകളും അടച്ചു.
ആയിരക്കണക്കിന് വീടുകളിൽ െവള്ളം കയറി. നൂറുക്കണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
മറ്റു ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. വ്യാപക കൃഷിനാശവുമുണ്ട്. മത്സ്യബന്ധനം മുടങ്ങിയതിനാൽ കടലോര ജില്ലകളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.