ന്യൂഡൽഹി: മോദിയുടെ ചിത്രവുമായി ഇറങ്ങിയ ബോർഡിങ് പാസുകൾ പരാതിയെ തുടർന്ന് എയർ ഇന്ത്യയും ഗോ എയറും പിൻവലിച്ചതിനു പിന്നാലെ ‘മേം ഭി ചൗക്കീദാർ’ (ഞാനും കാവൽക്കാരൻ) എന്ന വാചകം അച്ചടിച്ച ചായക്കപ്പുകൾ റെയിൽവേയും പിൻവലിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന ആക്ഷേപത്തെ തുടർന്നാണ് കടലാസ് കപ്പ് റെയിൽവേ പിൻവലിച്ചത്.
നേരേത്ത ടിക്കറ്റിൽ മോദിയുടെ പേരുവെച്ചത് വിവാദമായതിനെ തുടർന്ന് റെയിൽവേ പിൻവലിച്ചിരുന്നു. കത്കോഡം ശതാബ്ദി ട്രെയിനിലെ യാത്രക്കാരൻ പോസ്റ്റ് ചെയ്ത ചായക്കപ്പിെൻറ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.
റെയിൽവേയുടെ സമ്മതമില്ലാതെ കരാറുകാരനാണ് ഇതിനുപിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം. കരാറുകാരൻ ലക്ഷം രൂപ പിഴ അടക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.