നിരക്ക് കൂട്ടി; റെയിൽവേയുടെ പുതുവർഷ സമ്മാനം

ന്യൂഡൽഹി: സാമ്പത്തികമാന്ദ്യവും പണഞെരുക്കവും അലട്ടുന്നവർക്ക് റെയിൽവേയുടെ പുതുവത്സര ഇരുട്ടടി. കഴിഞ്ഞ അർധരാത്രി മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ദീർഘദൂര മെയിൽ, എക്സ്പ്രസ് വണ്ടികളിൽ സെക്കൻഡ് ക്ലാസ്, സ്ലീപ്പർ, ഫസ്റ്റ് ക്ലാസ് എന്നിവയിൽ നിരക്ക് കി.മീറ്ററിന് രണ്ടു പൈസ വീതം കൂട്ടി.

എ.സി ക്ലാസുകളിൽ നാലു പൈസ വീതമാണ് വർധന. ഇതുവഴി തിരുവനന്തപുരം-ഡൽഹി യാത്രക്ക് സ്ലീപ്പർ ക്ലാസിൽ ശരാശരി 60 രൂപയും എ.സി ക്ലാസിൽ 120 രൂപയും വർധിക്കും. സബർബൻ വണ്ടികളിൽ നിരക്ക് വർധനയില്ല. സീസൺ ടിക്കറ്റ് നിരക്കിലും മാറ്റമില്ല.

എന്നാൽ, സെക്കൻഡ് ക്ലാസ് ഓർഡിനറി, സ്ലീപർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി നിരക്കുകൾ കി.മീറ്ററിന് ഒരു പൈസ വീതം വർധിപ്പിച്ചു. ഇതിനകം ബുക്കു ചെയ്ത ടിക്കറ്റുകൾക്ക് പുതിയ നിരക്ക് നൽകേണ്ടതില്ല.

Tags:    
News Summary - Railway ticket rate hike-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.