ഛോട്ട ഉദയ്പുർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അബദ്ധത്തിൽ സ്ത്രീകളുടെ മൂത്രപ്പുരയിൽ കയറിയതിെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ൈവറലായി. അബദ്ധത്തിൽെപട്ടതിെൻറ അമ്പരപ്പ് രാഹുലിെൻറ മുഖത്ത് അലയടിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തിൽ മൂന്നുദിവസത്തെ പര്യടനം നടത്തുന്നതിനിടയിലാണ് സംഭവം. ഛോട്ട ഉദയ്പുരിൽ യുവജനങ്ങളെ കാണാൻ എത്തിയതായിരുന്നു അദ്ദേഹം. പൊതുയോഗത്തിനു ശേഷം രാഹുൽ ടോയ്ലറ്റിൽ കയറി. എന്നാൽ, അത് സ്ത്രീകളുടേതായിരുന്നു. പുറത്ത് ‘മഹിെളാ മാതെ ശൗചാലയ’ എന്ന ബോർഡ് കാണാതെയാണ് രാഹുൽ കയറിയത്.
വിവരം അറിഞ്ഞ് എസ്.പി.ജി കമാൻഡോകൾ പിന്നാലെ കുതിച്ചെത്തി. എന്നാൽ, നിമിഷങ്ങൾക്കകം രാഹുൽതന്നെ അബദ്ധം മനസ്സിലാക്കി പുറത്തിറങ്ങി. വനിതകളടക്കം നിരവധി പേർ അവിടെ ഉണ്ടായിരുന്നു. രാഹുൽ സ്ത്രീകളുടെ ടോയ്ലറ്റിൽനിന്ന് ഇറങ്ങിവരുന്നത് നിരവധി പേർ മൊബൈൽ ഫോണിൽ പകർത്തി. ട്വിറ്ററിലും മറ്റുമായി ചിത്രങ്ങൾ പറന്നു.
ഗുജറാത്ത് പര്യടനത്തിനിടെ അദ്ദേഹം പ്രധാനമന്ത്രി മോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും കണക്കിന് വിമർശിച്ചിരുന്നു. ജയ് ഷാ കുറഞ്ഞകാലം െകാണ്ട് വാരിക്കൂട്ടിയ കോടികളുടെ യഥാർഥ ഗുണഭോക്താക്കൾ മോദിയും ഷായുമാണെന്നും രാഹുൽ ആഞ്ഞടിച്ചു. ‘അച്ഛാ ദിൻ’ അവർക്ക് മാത്രമാണെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.