തടങ്കൽപാളയം: മോദി കള്ളം പറയുന്നു; വീഡിയോ പങ്കുവെച്ച് രാഹുൽ

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവരെ പാർപ്പിക്കാൻ തടങ്കൽപാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ രാഹുൽ ഗാന്ധി. തടങ്കൽപാളയങ്ങളെ കുറിച്ച് ആർ.എസ്.എസിെൻറ പ്രധാനമന്ത്രി കളളം പറയുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അസമിലെ മാറ്റിയയിലെ തടങ്കൽപാളയത്തിെൻറ വീഡിയോ പങ്കുവെച്ചാണ് രാഹുലിെൻറ ട്വീറ്റ്. അസമിലെ തടങ്കൽപാളയത്തിെൻറ മൂന്നിൽ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് രാഹുലിെൻറ ട്വീറ്റ് പുറത്ത് വരുന്നത്.

46 കോടി രൂപ ചെലവിലാണ് അസമിലെ മാറ്റിയയിൽ തടങ്കൽപാളയം നിർമ്മിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതിൽ 13 നിലകൾ പുരുഷൻമാർക്കും രണ്ട് നിലകൾ സ്ത്രീകൾക്കുമാണുള്ളത്. 2018ലാണ് തടങ്കൽപാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്.

Tags:    
News Summary - Rahul Gandhi says PM Narendra Modi lying about detention centres-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.