ന്യൂഡൽഹി: റഫാൽ കരാറിലെ മാറ്റം പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അറിഞ്ഞിരുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരീക്കറുടെ അറിവില്ലാതെ മോദി കരാറിൽ മാറ്റം വരുത്തുകയായിരുന്നു. പരീക്കർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നും രാഹുൽ പറഞ്ഞു. മനോഹർ പരീക്കറെ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗോവയിലെ മുഖ്യമന്ത്രിയുടെ ഒാഫീസിലെത്തി കൂടികാഴ്ച നടത്തിയിരുന്നു.
ഡൽഹിയിലെ ടാകോത്ര സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് രാഹുൽ ഗാന്ധി വീണ്ടും മോദിക്കെതിരെ രംഗത്തെത്തിയത്. രണ്ട് മുതൽ മൂന്ന് വരെ ബി.ജെ.പി എം.പിമാർ കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. മോദിയോട് റഫാൽ കരാറുമായി ബന്ധപ്പെട്ട് മൂന്ന് നാല് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും മറുപടി നൽകാൻ അദ്ദേഹം തയാറായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, റഫാൽ കരാറുമായി ബന്ധപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ തള്ളി. രാഹുലുമായുള്ള കൂടികാഴ്ചയിൽ റഫാൽ കരാറിനെ കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് പരീക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.