സൂറത്ത്: കള്ളന്മാരുടെയെല്ലാം പേരുകളിൽ മോദി’ എന്ന പരാമർശത്തിെൻറ പേരിൽ മാനനഷ്ടക്കേസ് നേരിടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലും തെൻറ നിലപാട് ആവർത്തിച്ചു. സംഭവത്തിൽ താൻ കുറ്റക്കാരനല്ലെന്ന് കോടതിയിൽ ബോധിപ്പിച്ച രാഹുൽ ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. താൻ പറഞ്ഞതിൽ തെറ്റു തോന്നുന്നില്ലെന്നും സത്യത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 13ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പരാമർശം നടത്തിയത്. ‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്’ എന്നായിരുന്നു രാഹുലിെൻറ പരാമർശം.
ഇതിനെതിരെ സൂറത്തിലെ ബി.ജെ.പി എം.എൽ.എ പുര്‍ണേഷ് മോദിയാണ് സൂറത്ത് കോടതിയില്‍ രാഹുലിനെതിരെ അപകീര്‍ത്തി കേസുകൊടുത്തത്. രാഹുലിെൻറ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് ഡിസംബര്‍ 10 ലേക്ക് മാറ്റി. അമിത് ഷാക്കെതിരായ പരാമർശത്തിെൻറ അഹ്മദാബാദ് കോടതിയിലും രാഹുലിനെതിരെ അപകീർത്തി കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.