ന്യൂഡൽഹി: ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുെട വിഗ്രഹമാവും താമസിയാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെന്ന് സി.പി.എം പി.ബി അംഗം മുഹമ്മദ് സലീം. കോൺഗ്രസുമായി തെരഞ്ഞെടുപ്പിൽ ധാരണപോലും വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെയാണ് ബംഗാളിൽനിന്നുള്ള മുതിർന്ന നേതാവിെൻറ പ്രസ്താവന. കോൺഗ്രസ് ബന്ധത്തെ ചൊല്ലി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിെൻറയും നേതൃത്വത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. ഇൗ സാഹചര്യത്തിൽ രാഹുലിെൻറ സാന്നിധ്യത്തിൽ മുഹമ്മദ് സലീം നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്.
മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദിെൻറ ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് പി.ബി അംഗം മനസ്സു തുറന്നത്. രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കൾ, സി.പി.എം, സി.പി.െഎ, നാഷനൽ കോൺഫറൻസ്, എൻ.സി.പി, ആർ.എസ്.പി തുടങ്ങി വിവിധ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല എം.പി പറഞ്ഞു. എ.കെ. ആൻറണി, വയലാർ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. റഹ്മാൻ ഖാൻ, എൻ.കെ. പ്രേമചന്ദ്രൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ഫൈസൽ, സി.പി. നാരായണൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, സി.എൻ. ജയദേവൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.