ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പ്രസംഗത്തിന് ബി.ജെ.പി നേതാവും ഡൽഹിയിൽനി ന്നുള്ള എം.പിയുമായ മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ കോൺഗ്രസ് അധ് യക്ഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു. റഫാൽ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ സ മർപ്പിച്ച പുനഃപരിശോധനാ ഹരജികൾക്കൊപ്പം രാഹുലിനെതിരായ ബി.ജെ.പി ഹരജിയും ഏപ്രി ൽ 30ന് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബി.ജെ.പി നേതാവിനു വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗി രാഹുൽ ഗാന്ധി തെൻറ പരാമർശത്തിന് മാപ്പുപറഞ്ഞിട്ടില്ലെന്ന് വാദിച്ചു. താൻ ഖേദിക്കുന്നുവെന്ന് മാത്രമേ രാഹുൽ പറഞ്ഞിട്ടുള്ളൂ. കോടതിയോട് മാപ്പു പറഞ്ഞിട്ടില്ല എന്നും രോഹതഗി ബോധിപ്പിച്ചു.
എന്നാൽ, ഇതിന് മറുവാദം ഉന്നയിച്ച രാഹുലിെൻറ അഭിഭാഷകൻ അഭിഷേക് മനു സിങ്വി റഫാൽ കേസിലെ കോടതിയുടെ നിരീക്ഷണങ്ങളും ‘ചൗകീദാർ ചോർ ഹെ’ എന്ന പരാമർശവും കൂടിക്കലർന്നതിൽ രാഹുൽ ഖേദപ്രകടനം നടത്തിയതാണെന്ന് വാദിച്ചു. ‘‘ചൗകീദാർ ചോർ ഹെ’’ എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും അതേസമയം, സുപ്രീംകോടതിയെ പരാമർശിച്ച പിഴവിന് ക്ഷമാപണം നടത്തുകയാണെന്നും രാഹുൽ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു
റഫാൽ വിധി പുനഃപരിേശാധിക്കാനും മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച രേഖകൾ പരിശോധിക്കാനും കോടതി തീരുമാനിച്ചപ്പോൾ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് രാഹുൽ നടത്തിയ പരാമർശമാണ് വിവാദമായത്. സുപ്രീംകോടതിക്ക് നന്ദി പറയുന്നു. കാവൽക്കാരൻ കള്ളനാണെന്ന് രാജ്യം മുഴുവൻ പറയുന്നു. നീതിെയ കുറിച്ച് സുപ്രീംകോടതി പറഞ്ഞ ഇന്ന് ആേഘാഷത്തിൻെറ ദിവസമാണ് -എന്നായിരുന്നു അമേത്തിയിൽ രാഹുൽ പ്രസംഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.