ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു കുറ്റക്കാരനാണെന്ന് വാജ്പേയി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന അരുൺ ഷൂരി, യശ്വന്ത്സിൻഹ, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ ആരോപിച്ചു. റഫാൽ പോർവിമാന ഇടപാട് വലിയ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി നേരേത്ത മൂവരും രംഗത്തു വന്നിരുന്നു.
റഫാൽ ഇടപാട് വിവരങ്ങളെക്കുറിച്ച് തുടർച്ചയായ രണ്ടാം തവണയാണ് മൂവരും സംയുക്ത വാർത്തസമ്മേളനം നടത്തുന്നത്.
റഫാൽ പോർവിമാന ഇടപാട് സംബന്ധിച്ച് നടന്ന കരാർ ചർച്ചകൾ അട്ടിമറിച്ച് രണ്ടു ദിവസംകൊണ്ട് പുതിയ കരാർ ഒപ്പുവെച്ചത് മോദിയുടെ പ്രത്യേക താൽപര്യംകൊണ്ടാണെന്ന് അവർ വിശദീകരിച്ചു. പടക്കോപ്പ് വാങ്ങുന്നതിനുള്ള വ്യവസ്ഥാപിത നയം അട്ടിമറിച്ചു. പ്രതിരോധ സാമഗ്രി സമ്പാദന സമിതി ഒന്നുമറിഞ്ഞില്ല.
എത്ര വിമാനം വാങ്ങണമെന്നുവരെ പ്രധാനമന്ത്രി നേരിട്ടു തീരുമാനിച്ചപ്പോൾ, പ്രതിരോധ മന്ത്രാലയത്തിലെ വിദഗ്ധർപോലും അപ്രസക്തരായി. റിലയൻസ് ഗ്രൂപ് ചെയർമാൻ അനിൽ അംബാനിയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും റഫാൽ ഇടപാടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനെ തള്ളി റിലയൻസ് ഡിഫൻസിനെ റഫാൽ കരാർ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നേരിെട്ടടുത്ത തീരുമാനമാണ്. ദേശസുരക്ഷയെത്തന്നെ അപകടപ്പെടുത്തുന്ന തീരുമാനമാണ് മോദി എടുത്തതെന്നും മൂവരും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.