ന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭാരതീയ ജന സംഘിെൻറ സ്ഥാപക നേതാവായ ദീൻദയാൽ ഉപാധ്യായയുടെ നേട്ടങ്ങൾ ചോദ്യം ചെയ്ത െഎ.എ.എസ് ഒാഫീസർക്ക് സ്ഥലം മാറ്റം. ഛത്തിസ്ഗഡിലെ െഎ.എ.എസ് ഒാഫീസർ ശിവ് ആനന്ദ് തയലാണ് പണ്ഡിറ്റ് ഉപാധ്യായയെ ഇകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
‘‘പണ്ഡിറ്റ് ഉപാധ്യായയുടെ പേരിലുള്ള ഗ്രന്ഥങ്ങളോ അദ്ദേഹത്തിെൻറ പ്രത്യശാസ്ത്രപരമായ നിലപാടോ അതിലൂന്നികൊണ്ട് ജനപ്രിയ വോട്ടുകൾെകാണ്ട് വിജയിച്ച ഒരു തെരഞ്ഞെടുപ്പോ കാണാൻ കഴിയില്ല. എന്താണ് ജന സംഘിെൻറ സ്ഥാപകനായ ദീൻദയാൽ ഉപാധ്യായയുടെ നേട്ടങ്ങളെന്ന് അറിയേണ്ടതുണ്ടെന്നും ശിവ് ആനന്ദ് ഫേസ്ബക്കിൽ കുറിച്ചു. എന്നാൽ പോസ്റ്റ് വിവാദമായതിനു പിറകെ അദ്ദേഹത്തിനുള്ള സ്ഥലമാറ്റ ഉത്തരവും എത്തി.
അതികായരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയല്ല താൻ ചെയ്തതെന്നും വായനയുടെയും അന്വേഷണത്തിെൻറയും ഭാഗമായുള്ള സംശയങ്ങൾ ഉന്നയിച്ചതാണെന്നും അതിൽ ക്ഷമചോദിക്കുന്നുവെന്നും ശിവ് ആനന്ദ് മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ വിവാദ പോസ്റ്റ് അദ്ദേഹം െചയ്തിട്ടില്ല.
2012 ൽ സിവിൽ സർവ്വീസിൽ 68ാം റാങ്ക് നേടിയ വ്യക്തിയാണ് ശിവ് ആനന്ദ് തയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.