പൂണെ: കോവിഡ് രോഗിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർ അമിത തുക വാങ്ങിയെന്ന് പരാതി. പണം നൽകുേമ്പാൾ മകളോട് ആംബുലൻസ് ഡ്രൈവർ മോശമായി പെരുമാറിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പൂണെയിലെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് രോഗിയെ മാറ്റുന്നതിനാണ് അമിത തുക വാടകയായി ചോദിച്ചത്.
ഏപ്രിൽ 23നാണ് തെൻറ അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് യുവതി പറയുന്നു. പൂണെയിലെ പിപിരി ചിച്ചാവന്ദ് മേഖലയിലെ യശ്വവന്തര ചവാൻ മെമ്മോറിയൽ ആശുപത്രിയിലാണ് അവർ ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച താരേഗോണിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. തുടർന്ന് കിഷോർ പാട്ടീൽ എന്നയാളുടെ ആംബുലൻസ് ബുക്ക് ചെയ്യുകയും ചെയ്തു. 2500 രൂപയാണ് ഇയാൾ വാടകയായി ആവശ്യപ്പെട്ടത്.
പക്ഷേ, താരേഗോണിലെ ആശുപത്രിയിൽ ബെഡ് ഒഴിവില്ലാത്തതിനെ തുടർന്ന് യശ്വന്ത ചവാൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് തന്നെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ തിരിച്ചെത്തിയപ്പോൾ 14,000 രൂപയാണ് ഡ്രൈവർ വാടക ആവശ്യപ്പെട്ടത്. ഇത് നൽകുേമ്പാൾ ഡ്രൈവർ മോശമായി സ്പർശിച്ചുവെന്നാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് കമീഷണർ കൃഷ്ണ പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.