ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളും ഡൽഹി ലഫ്റ്റനൻറ് സർക്കാറും തമ്മിലുള്ള ശീതയുദ്ധത്തിനു പിന്നാലെ പുതുച്ചേരിയിെല കോൺഗ്രസ് സർക്കാറും ലഫ്റ്റനൻറ് ഗവർണറും നേർക്കുനേർ. അടി മൂത്തതിനെ തുടർന്ന് ലഫ്റ്റനൻറ് ഗവർണർ കിരൺ ബേദിെക്കതിരെ പരാതിയുമായി മുഖ്യമന്ത്രി വി. നാരായണ സ്വാമി രാഷ്ട്രപതിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും കണ്ടു. കിരൺ ബേദിയും തലസ്ഥാനെത്തത്തി കേന്ദ്ര ആഭ്യന്തരമന്ത്രിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളിലും തടസ്സം സൃഷ്ടിക്കുകയാണ് ഗവർണറെന്നും ഇതുകാരണം ഭരണം നടത്താൻ കഴിയാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി ഇരുവരെയും ധരിപ്പിച്ചു. പ്രശ്നം പരിഹരിക്കുന്നതിൽ രണ്ടുപേരുടെയും ഇടപെടലും ആവശ്യപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിൽനിന്ന് ലഭിച്ചതായാണ് സൂചന. ഭരണകാര്യങ്ങളിൽ അടക്കം സജീവമായി കിരൺ ബേദി ഇടപെട്ടതിനെ തുടർന്ന് സർക്കാറും ലഫ്റ്റനൻറ് ഗവർണറും തമ്മിലുള്ള ബന്ധം മോശമായിരുന്നു. താനൊരു റബർ സ്റ്റാമ്പല്ലെന്ന് കിരൺ ബേദി തുറന്നടിച്ചിരുന്നു. ബേദി നിയമസഭ മണ്ഡലങ്ങൾ സന്ദർശിക്കുേമ്പാൾ സർക്കാറിെൻറ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ അനുഗമിക്കരുതെന്ന് സർക്കാറും നിർദേശിച്ചു.
സർക്കാറിനെ നിയന്ത്രിക്കാനാണ് ലഫ്റ്റനൻറ് ഗവർണർ ശ്രമിക്കുന്നതെന്നും അതനുവദിക്കില്ലെന്നും നാരായണ സ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ഗവർണറെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ‘താൻ കാര്യങ്ങൾ ധരിപ്പിച്ചു. അവരാണ് ഇനി തീരുമാനം എടുക്കേണ്ടതെ’ന്നും പറഞ്ഞു. ‘‘ദൈനംദിന ഭരണമെന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിെൻറ കാര്യമാണ്. മന്ത്രിമാരെ ഉപദേശിക്കലാണ് ലഫ്റ്റനൻറ് ഗവർണറുടെ പണി. എന്നാൽ, അവരുടെ ഉപദേശത്തിനും സഹായത്തിനുമായി ഞങ്ങൾ പ്രവർത്തിക്കണമെന്നാണ് ആവശ്യം. അത് പ്രയാസകരമായിരിക്കും. പ്രകടനപത്രികയിലെ ഒരു ജനപ്രിയ വാഗ്ദാനവും നടപ്പാക്കാൻ സമ്മതിക്കുന്നില്ല. അവർ പബ്ലിസിറ്റിക്കുവേണ്ടിയാണ് എല്ലാം ചെയ്യുന്നത്’’ -അദ്ദേഹം ആരോപിച്ചു. പുതുച്ചേരിയിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിമാന സർവിസ് നടത്താൻ അനുവദിക്കുന്നില്ല, സഹകരണ ബാങ്കുകളിലെ കാർഷിക വായ്പ എഴുതിത്തള്ളുന്നതിന് തടസ്സം നിൽക്കുന്നു, മത്സ്യബന്ധന തുറമുഖത്തിെൻറ ടെൻഡറിൽ ഇടപെടുന്നു തുടങ്ങി നിരവധി പരാതികളാണ് സർക്കാർ ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.