ചെന്നൈ: സാമൂഹിക പരിഷ്കർത്താവ് ‘തന്തൈ പെരിയാർ’ ഇ.വി. രാമസ്വാമിയുടെ പ്രതിമകളും തുടച്ചുനീക്കുമെന്ന ബി.ജെ.പി ദേശീയ നേതാവിെൻറ വിവാദ കുറിപ്പിന് എതിരെ തമിഴകത്ത് പ്രതിഷേധം തിളച്ചുമറിയുന്നു. വിവാദ അഭിപ്രായം പുറത്തുവിട്ട ബി.ജെ.പി ദേശീയ സെക്രട്ടറിയായ എച്ച്. രാജ മാപ്പുപറഞ്ഞിട്ടും ദേശീയ നേതാവിനെ പാർട്ടി നേതൃത്വം തള്ളിപ്പറഞ്ഞിട്ടും പ്രതിഷേധം തണുപ്പിക്കാനായിട്ടില്ല. ഇതിനിടെ പാർട്ടി നേതൃത്വം രാജയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടി. സംസ്ഥാനത്ത് ബി.ജെ.പിയുടെ പാർട്ടി ഒാഫിസുകൾക്ക് മുന്നിലേക്ക് വിവിധ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർ മാർച്ച് നടത്തി. ചെന്നൈ തേനാംപേട്ടിൽ ഡി.എം.കെ പ്രവർത്തകർ മണിക്കൂറുകൾ റോഡ് ഉപരോധം തീർത്തു.
തന്തൈ പെരിയാർ ദ്രാവിഡ കഴകം, അംബേദ്കർ മൂവ്െമൻറ്, വിടുതലൈ ശിറുതൈകൾ കക്ഷി, നാം തമിഴർ കക്ഷി, തമിഴ് വാഴ്മുറൈ കക്ഷി, ഇടതുപാർട്ടികൾ തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്. രാജക്കെതിരെ നടപടി എടുക്കണമെന്ന് മക്കൾ നീതി മയ്യം സ്ഥാപകനും നടനുമായ കമൽ ഹാസൻ, നടൻ സത്യരാജ് എന്നിവർ ആവശ്യപ്പെട്ടു. പെരിയാറിെൻറ പ്രതിമകൾക്ക് തമിഴ് മക്കൾ സംരക്ഷണം നൽകുമെന്നും കമൽ പറഞ്ഞു. പ്രതിമകളെ തൊട്ടാൽ ഡി.എം.കെ ആരാണെന്നും എന്താണെന്നും അപ്പോൾ അറിയാമെന്ന് പാർട്ടി വർക്കിങ് പ്രസിഡൻറും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിൻ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഇതിനിടെ തിരുപ്പട്ടൂരിൽ പെരിയാർ പ്രതിമ ആക്രമിച്ച ബി.ജെ.പി ടൗൺ സെക്രട്ടറി മുത്തുരാമൻ, ബന്ധുവായ സി.പി.െഎ ടൗൺ ഡെപ്യൂട്ടി സെക്രട്ടറി എന്നവരെ അറസ്റ്റ്ചെയ്തു. മുത്തുരാമെന ബി.ജെ.പിയിൽ നിന്ന് പുറത്താക്കി.
വഴിയാത്രക്കാരുടെ പൂണൂൽ മുറിച്ചെറിഞ്ഞു
ചെന്നൈ: ബി.ജെ.പിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ചെന്നൈ നഗരത്തിൽ വഴിയാത്രക്കാരുടെ പൂണൂൽ മുറിെച്ചറിഞ്ഞു. ദ്രാവിഡർ വിടുതൈല കഴകം പ്രവർത്തകരായ നാലുപേർ രണ്ട് ബൈക്കുകളിലെത്തി മൈലാപ്പുർ നല്ലതമ്പി റോഡിൽ രാവിലെ ഏഴുമണിയോടെ തമ്പടിച്ചു. വഴിയാത്രക്കാരെ പരിശോധിച്ച് എട്ട്പേരുടെ പൂണൂൽ ബലപ്രയോഗം നടത്തി വലിച്ചുപൊട്ടിക്കുകയായിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത തന്തൈ പെരിയാറിന് അഭിവാദ്യ മുദ്രാവാക്യവും ഉയർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ആരും പരാതി നൽകിയിട്ടില്ലെന്ന് മൈലാപ്പുർ പൊലീസ് അറിയിച്ചു. രാവണൻ, ഭൂപതി, പാർഥിപൻ, രാജേഷ് എന്നിവർ െപാലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങൾ എട്ടുേപരുടെ പൂണൂൽ മുറിച്ചെറിഞ്ഞതായി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.