ന്യൂഡൽഹി: കൊറോണയെ നേരിടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ സംരക്ഷണം നല്‍കേണ്ട പോരാളിക ളാണെന്ന് സുപ്രീംകോടതി. കൊറോണ വാര്‍ഡുകളില്‍ നിയോഗിക്കപ്പെടുന്ന ആശുപത്രികളില െ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റു പാരാമെഡിക്കല്‍ സ്റ്റാഫിനും ജീവനക്കാര്‍ക ്കും മതിയായ വ്യക്തിസുരക്ഷാ വസ്ത്രങ്ങളും (പി.പി.ഇ) മാസ്ക്കുകളും സാനിെറ്റെസറുകളും നല ്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഇത്തരമൊരു പ്രതിസന്ധിയുടെ വേളയില്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച കാര്യം മോദി സര്‍ക്കാറിെൻറ മുന്‍ അറ്റോണി ജനറല്‍ മുകുൾ രോഹതഗി ചോദ്യംചെയ്തു. എന്നാല്‍, ശമ്പളം വെട്ടിക്കുറച്ചുവെന്ന വാദം തള്ളിയ സോളിസിറ്റര്‍ ജനറല്‍ അങ്ങനെ ചെയ്തെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
പേരിനുള്ള നടപടികള്‍ക്കുപകരം കോവിഡ് -19നെതിരായ കേന്ദ്രപദ്ധതി നിരന്തരം നവീകരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്ത വാദിച്ചു. ആഭ്യന്തര, ആരോഗ്യ, ആയുഷ് മന്ത്രാലയങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്ന കണ്ട്രോള് റൂമുകള്‍ ഉണ്ടെന്നും സംസ്ഥാന തലത്തില്‍ വരെ അവയുണ്ടാക്കിയിട്ടുണ്ടെന്നും ഈ വിഷയങ്ങള്‍ എല്ലാം അവര്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു കേന്ദ്രത്തിെൻറ മറുപടി.
ആരോഗ്യപ്രവര്‍ത്തകരുടെയും മുന്‍നിരയിലുള്ള ജീവനക്കാരുടെയും സുരക്ഷക്ക് മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.