ലക്നോ: ബനാറസ് ഹിന്ദു സർവകലാശാലയിൽ പെൺകുട്ടികളുടെ സുരക്ഷയിൽ ആശങ്ക നിലനിൽക്കുന്നതിനിടെ സർവകലാശാലയുെട ചീഫ് പ്രോക്ടറായി വനിതയെ നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് െമഡിക്കൽ സയൻസിെല അനാട്ടമി വിഭാഗം പ്രഫസർ റോയാന സിങ്ങിനെയാണ് ചീഫ് പ്രോക്ടറായി നിയമിച്ചത്. സർവകലാശാലയുെട 101വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചീഫ് പ്രോക്ടർ സ്ഥാനം വഹിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഒ.എൻ സിങ് ചീഫ് പ്രോക്ടർ സ്ഥാനം രാജിെവച്ച ഒഴിവിലാണ് റോയാന സിങ് നിയമിതയായത്. കോളജ് കാമ്പസിൽ വച്ച് വിദ്യാർഥി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കെതിെര പൊലീസ് നടത്തിയ ലാത്തിച്ചാർജിെൻറ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഒ.എൻ സിങ് രാജിവെച്ചത്.
സർവകലാശാലയുടെ വനിതാ സെല്ലിെൻറ ചെയർമാനും റോയാന സിങ്ങാണ്. ജോൻപൂർ ജില്ലയിലെ സേനാപൂരാണ് റോയാനയുടെ മാതാപിതാക്കളുടെ നാട്. റോയാന ജനിച്ചതും വളർന്നതും ഫ്രാൻസിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇന്ത്യയിലേക്ക് താമസം മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.