ബാലസോർ (ഒഡിഷ): ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണുവായുധവാഹക ശേഷിയുള്ള ഭൂതല മിസൈൽ പൃഥി-2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. 350 കി.മീറ്ററിൽ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ബാലസോറിനുസമീപം ചന്ദിപ്പൂരിൽനിന്നാണ് പരീക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 9.50ഒാടെയായിരുന്നു പരീക്ഷണമെന്നും വിജയകരമായിരുന്നുവെന്നും പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) അധികൃതർ പറഞ്ഞു.
500 കി.ഗ്രാം മുതൽ 1000 കി.ഗ്രാം വരെയുള്ള പോർമുന (വാർ ഹെഡ്)വഹിക്കാനാകുന്നതാണ് പൃഥ്വി മിസൈലുകൾ. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്ന ഇരട്ട എൻജിനുകളാണ് മിസൈലിലുള്ളത്. ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുന്നതിന് അത്യാധുനിക സാേങ്കതികവിദ്യയാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.