കൊൽക്കത്ത: 34 വർഷം ബംഗാൾ അടക്കിഭരിച്ച പാർട്ടി ഇന്ന് ക്ഷയോന്മുഖം. പ്രധാന പ്രതിപക്ഷ ം ആകാൻ പോലും കരുത്തില്ലാത്ത അവസ്ഥയിലാണ് സി.പി.എം. മമത ബാനർജിയും അവരുടെ തൃണമൂൽ കോൺഗ്രസുമാണ് പാർട്ടിയുടെ അടിത്തറ ഇളക്കിയത്. വോട്ടുബാങ്കുകൾ നഷ്ടപ്പെട്ടു. നേ താക്കൾ അശക്തരായി. തൃണമൂൽ കോൺഗ്രസിെൻറ കേഡർ ഘടന ഇടതുനിലനിൽപ് അങ്ങേയറ്റം അവ താളത്തിലാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ കൈയ്യിലുള്ള രണ്ട് സീറ്റെങ്കിലും നിലനിർത്താനുള്ള കടുത്ത പരിശ്രമത്തിലാണ് പാർട്ടി. ബംഗാളിൽ തങ്ങൾ നേരിടുന്ന ഏറ്റവും ബുദ്ധിമുേട്ടറിയ തെരഞ്ഞെടുപ്പ് ഇതാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ഹന്നാൻ മൊല്ല പറയുന്നു.
‘‘സംസ്ഥാന രാഷ്ട്രീയത്തിൽ ഇത്തരമൊരു ദുരന്തകാലം പ്രതീക്ഷയിൽപോലും ഇല്ലായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. ഇന്നല്ലെങ്കിൽ നാളെ ജനങ്ങൾക്ക് ബോധ്യമാകും ഇടതായിരുന്നു ശരിയെന്ന്-അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനു പുറമെ ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി, സി.പി.െഎ ഉൾപ്പെടെ 10 ഇടതുപാർട്ടികളുടെ സഖ്യമാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 42 സീറ്റാണ് ബംഗാളിൽ. ഇടതുകക്ഷികൾക്ക് 2014ലെ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാനായത് കേവലം രണ്ടു സീറ്റിൽ മാത്രം.
ഇൗ ബലഹീനതക്ക് മാറ്റമൊന്നും വന്നില്ലെന്ന തിരിച്ചറിവാണ് ഇക്കുറി കോൺഗ്രസ് സഖ്യത്തിന് ഇടതുനേതാക്കളെ പ്രേരിപ്പിച്ചത്. പേക്ഷ, അവസാന നിമിഷം സഖ്യസാധ്യതക്ക് മങ്ങലേറ്റു. തനിച്ചുമത്സരിക്കാനാണ് നിലവിലെ തീരുമാനം. എങ്കിലും ചർച്ചകൾക്കുള്ള സാധ്യതകൾ തുറന്നുകിടക്കുന്നു എന്നുതന്നെയാണ് ഇടതുനേതാക്കൾ അവകാശപ്പെടുന്നത്. തൃണമൂൽ കോൺഗ്രസിന് ബദലായി വിശ്വസനീയമായൊരു മതേതര സഖ്യം ഉയർന്നുവരണമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സുജൻ ചക്രബർത്തി പറഞ്ഞു. സഖ്യസാധ്യതകൾ അസ്തമിച്ചേതാടെ, നിലവിലുള്ള രണ്ടു സീറ്റുകൾ നിലനിർത്തുകയെന്നത് സി.പി.എമ്മിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വോട്ടുബാങ്കുകൾ നഷ്ടപ്പെട്ടതും ന്യൂനപക്ഷങ്ങൾ കൈവിട്ടതും ഗ്രാമങ്ങളിൽ തൃണമൂൽ ആധിപത്യംനേടിയതും അഭയാർഥി വോട്ടുകൾ ബി.ജെ.പി സ്വന്തമാക്കിയതും കണ്ടില്ലെന്നു നടിക്കാനാവില്ല.
കഴിഞ്ഞമാസം ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ കൂറ്റൻ റാലി നടത്താനായത് പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും അത് വോട്ടാകുമെന്ന ഒരു പ്രതീക്ഷയുമില്ലെന്ന കാര്യം ഹന്നൻ മൊല്ല പറഞ്ഞു. വോെട്ടടുപ്പിന് മുന്നേയുള്ള സർവേകളെ മുഖവിലക്കെടുക്കാമെങ്കിൽ ഇടതുപാർട്ടികളും കോൺഗ്രസും ഇക്കുറി ‘പൂജ്യ’രാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.