രണ്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ ഗർഭിണിക്കും പ്രായപൂർത്തിയാകാത്ത മകൾക്കുമെതിരെ കേസ്

സൂററ്റ്: രണ്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എട്ട് മാസം ഗർഭിണിയായ സ്ത്രീയെയും 14 വയസ്സുള്ള മകളെയും ഗുജറാത്തിലെ സൂററ്റിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടി.

മകനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഭെസ്താനിൽ താമസിക്കുന്ന ആലിയ സഫർ ഷെയ്ഖ് ആണ് ജനുവരി 23ന് പൊലീസിൽ പരാതി നൽകിയത്.വീടിന് പുറത്തേക്കിറങ്ങിയ മകനെ ബുർഖ ധരിച്ച സ്ത്രീ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്നാണ് ആലിയയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 38കാരി റുബീന സോഹൻ സിദ്ദിഖിയെയും അവരുടെ 14 വയസ്സുള്ള മകളെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സൂററ്റിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന കടത്ത് സംഘത്തിന്‍റെ ഭാഗമാണ് ഇവരെന്ന് പൊലീസ് സംശയിക്കുന്നു. സഹോദരൻ സാജിദ് ഷെയ്ഖിന്‍റെയും മകളുടെയും സഹായത്തോടെയാണ് കുട്ടിയെ ക്വാർട്ടേഴ്സിൽ നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് റുബീന പൊലിസിനോട് പറഞ്ഞു. റുബീനയുടെ കൂട്ടുകാരി ബൽക്കീസിന്‍റെ ഭാവ്‌നഗറിലെ വീട്ടിൽ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. 

Tags:    
News Summary - Pregnant woman, minor daughter booked for ‘kidnap’ of two-year-old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.