ന്യൂഡല്‍ഹി: കോവിഡ് -19 ബാധിതരെ ചികിത്സിക്കാൻ ഡല്‍ഹി മനേസറിലെ മെഡിയോർ ഹോസ്പിറ്റൽ വിട്ടുനല്‍കാൻ തയാറാണെന്ന് പ്രവാസി സംരംഭകൻ ഡോ. ഷംഷീര്‍ വയലിലിെൻറ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെല്‍ത്ത്കെയര്‍ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു. ആശുപത്രി സർക്കാറിന് ഉചിതമായ രീതിയിൽ ഉപയോഗിക്കാമെന്ന് ആരോഗ്യ സെക്രട്ടറി പ്രീതി സുതന് നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞു.
മെഡിയോര്‍ ഹോസ്പിറ്റലിന് ഡൽഹിയിൽ മൂന്ന് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രികളുണ്ട്. ക്രിറ്റിക്കല്‍ കെയര്‍, പള്‍മണോളജി വിഭാഗങ്ങള്‍, ഐസൊലേഷന്‍ റൂമുകള്‍, വെൻറിലേറ്ററുകള്‍, മറ്റ് അടിയന്തര സേവനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോര്‍ ഹോസ്പിറ്റല്‍.
കൊറോണ ചികിത്സിക്കായി സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍ വിദഗ്ധർ ഉള്‍പ്പെട്ട ദൗത്യസംഘത്തിന് ആശുപത്രി രൂപം നല്‍കിയിട്ടുണ്ട്. സർക്കാറിെൻറ വിദഗ്ധ സംഘം വൈകാതെ ആശുപത്രി സന്ദർശിച്ച് തീരുമാനെമടുക്കുെമന്നാണ് പ്രതീക്ഷയെന്ന് ആശുപത്രി സി.ഒ.ഒ നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. കേരളത്തില്‍ നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് ആവശ്യമായ സഹായങ്ങള്‍ നല്കുന്നതില് വി.പി.എസ് ഗ്രൂപ് മുന്‍പന്തിയിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.