ഭുവനേശ്വർ: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗി. ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തു കളഞ്ഞതിൽ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരർക്കുമാണ്. കശ്മീരിൽ ആളുകൾ ഭൂമി വാങ്ങാൻ തുടങ്ങി കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരികൾക്ക് പെൺമക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം കഴിച്ച് അയക്കാൻ അവസരമൊരുങ്ങിയെന്നും സാരംഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.