ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണ് പുനഃപരിശോധന ഹരജി പിന്നീട് നൽകാമെന്ന് സുപ്രീംകോടതി. പുനഃപരിശോധന ഹരജി നൽകാനുള്ള അദ്ദേഹത്തിെൻറ അവകാശത്തെ സുപ്രീംകോടതി നിരാകരിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.
കേസിൽ പുനഃപരിശോധന ഹരജി നൽകാൻ അവകാശമുണ്ടെന്നും അതിനാൽ ശിക്ഷ വിധിക്കാനുള്ള വാദം മാറ്റിവെക്കണമെന്നും പ്രശാന്ത് അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, കേസിലെ ശിക്ഷാവിധിയിലെ വാദം മാറ്റിവെക്കാനാവില്ലെന്ന് സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് അറിയിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേക്കെതിരെ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ നടത്തിയ പരാമർശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. ഇതിൽ ശിക്ഷവിധിക്കാനുള്ള വാദമാണ് കോടതിയിൽ തുടങ്ങിയത്. കോടതിയലക്ഷ്യത്തിന് പരമാവധി ആറ് മാസം തടവാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.