പ്ലേറ്റ് ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയ സംഭവം; പുതിയ വിശദീകരണവുമായി ഉദ്യോഗസ്ഥൻ

ലഖ്നോ: ഉത്തർപ്രദേശിൽ പ്ലേറ്റ് ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകി രോഗി മരിക്കാനിടയായ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി സർക്കാർ ഉദ്യോഗസ്ഥൻ. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെയാണ് വിശദീകരണം. പ്രയാഗ് രാജിലെ ജില്ല മജിസ്ട്രേറ്റ് സഞ്ജയ് ഖാത്രിയുടേതാണ് പ്രതികരണം. രോഗിക്ക് നൽകിയത് മുസംബി ജ്യൂസല്ലെന്നും പ്ലേറ്റ് ലെറ്റ് തന്നെയാണെന്നും ജില്ലാ മജിസ്ട്രേറ്റ് വിശദീകരിച്ചു.

പേറ്റ് ലെറ്റുകളുടെ ഗുണനിലവാര കുറവാണ് പ്രശ്നം സൃഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയം മൂന്നംഗ സമിതി അന്വേഷിച്ചിരുന്നു. അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി ഖാത്രി പറഞ്ഞു. പേറ്റ് ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകിയ സംഭവത്തെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ച 32കാരനാണ് മരിച്ചത്.

ബന്ധുക്കളാണ് ഇയാൾക്ക് മുസംബി ജ്യൂസാണ് നൽകിയതെന്ന ആരോപണം ആദ്യം ഉയർത്തിയത്. നേരത്തെ സംഭവത്തിൽ ഉൾപ്പെട്ട ആശുപത്രി കെട്ടിടം പൊളിച്ചുനീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രികെട്ടിടം സീൽ ചെയ്യുകയും ചെയ്തിരുന്നു.

Tags:    
News Summary - "Poorly Preserved" Platelets, Not Mosambi Juice: UP Official On Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.