ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 523 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജപ്തി ചെയ്തു. കള്ളപണം തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇ.ഡി നീരവിെൻറ സ്വത്തുക്കൾ ജപ്തി ചെയ്തത്. 81.16 കോടി രൂപ വില വരുന്ന ആഡംബര ഫ്ലാറ്റും 15.45 കോടിയുടെ മുംബൈ വോറോലി മേഖലയിലെ ഫ്ലാറ്റും ഇ.ഡി ജപ്ത് ചെയ്ത വസ്തുവകകളിൽ ഉൾപ്പെടുന്നു.
ആകെ നീരവ് മോദിയുടെ ഉടമസ്ഥതയുള്ള 21 കെട്ടിടങ്ങളും ഇ.ഡി ജപ്തി ചെയ്തിട്ടുണ്ട്. ആറ് വീടുകൾ, 10 ഒാഫീസ് കെട്ടിടങ്ങൾ, പൂനെയിലെ ഫ്ലാറ്റ്, സോളാർ പവർ പ്ലാൻറ്, അലിബാഗിലെ ഫാം ഹൗസ്, 135 ഏക്കർ ഭൂമി എന്നിവയെല്ലാം ഇ.ഡി പിടിച്ചെടുത്തിട്ടുണ്ട്.
ഇ.ഡി ഏറ്റെടുത്ത ഫാം ഹൗസിന് ഏകദേശം 42.70 കോടി രൂപ മതിപ്പ് വില വരും. 53 ഏക്കർ സോളാർ പവർ പ്ലാൻറിന് 70 കോടിയും ഒാഫീസ് കെട്ടിടങ്ങൾക്ക് 80 കോടിയും മൂല്യം വരും. ഇതോടെ ഇ.ഡി ഏറ്റെടുത്ത നീരവ് മോദിയുടെ സ്വത്തുക്കളുടെ ആകെ മൂല്യം 6,393 േകാടിയായി. നേരത്തെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാറുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു.
അതേ സമയം, നീരവ് മോദി ഭാര്യ അമി, മോദിയുടെ അമ്മാവൻ മെഹുൽ ചോക്സി എന്നിവരോടെ ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 26നാണ് ഹാജരാവാനാണ് ഇ.ഡി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.