മുംബൈ: ഹൃദയശസ്ത്രക്രിയക്ക് പണം പിൻവലിക്കാൻ സാധിക്കാത്തതിനാൽ ചികിൽസ വൈകി പി.എം.സി ബാങ്ക് അക്കൗണ്ട് ഉടമ മരിച്ചു. 83കാരനായ മുരളീധർ ദാരയാണ് വെള്ളിയാഴ്ച മരിച്ചത്. 80 ലക്ഷം രൂപയാണ് മുരളീധർ പി.എം.സി ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ആർ.ബി.ഐ നിയന്ത്രണങ്ങൾ വന്നതോടെ പണം പിൻവലിക്കുന്നതിന് തടസം നേരിട്ടു. ഇതുമൂലം അദ്ദേഹത്തിൻെറ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയെന്നും ഇതാണ് മരണകാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
അതേസമയം, മെഡിക്കൽ എമർജൻസിക്ക് പി.എം.സി ബാങ്കിൽ നിന്ന് കൂടുതൽ പണം അനുവദിക്കാമെന്ന് ആർ.ബി.ഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും ബാങ്ക് നിരസിക്കുകയായിരുന്നുവെന്ന് മുരളീധറിൻെറ കുടുംബം ആരോപിക്കുന്നു.
പി.എം.സി ബാങ്കിെല നിക്ഷേപവുമായി ബന്ധപ്പെട്ട് നാലാമത്തെ മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് മുമ്പ് രണ്ട് പേർ ഹൃദയാഘാതത്താൽ മരിക്കുകയും വനിതാ ഡോക്ടർ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.