മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി) ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ മുന്‍ മാനേജിങ് ഡയറക്ടര്‍ മലയാളി ജോയ് തോമസ് പുണെയില്‍ ജുനൈദ് ഖാൻ എന്ന പേരിൽ ഫ്ലാറ്റുകള്‍ വാങ്ങിക്കൂട്ടിയതായി മുംബൈ പൊലീസ്. വിവിധ ഇടങ്ങളിലായി 10 ഫ്ലാറ്റുകളാണ് കണ്ടെത്തിയത്. ജുനൈദ് ഖാെൻറയും ഭാര്യയുടെയും പേരിലാണ് ഫ്ലാറ്റുകള്‍.
ജുനൈദ് ഖാന് ജോയ് തോമസ് തന്നെയാണെന്നും ബാങ്കിലെ തെൻറ മുന്‍ സെക്രട്ടറിയെ രണ്ടാം വിവാഹം ചെയ്തശേഷം മതം മാറി ജുനൈദ് ഖാൻ എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ജോയ് തോമസിെൻറ ആദ്യ ഭാര്യ നല്കിയ വിവാഹ മോചന ഹരജി കോടതിയില്‍ അന്തിമ ഘട്ടത്തിലാണ്.
2012നു ശേഷമാണ് ജോയ് തോമസ് പുണെയിലെ ഫ്ലാറ്റുകള്‍ വാങ്ങിയത്. മുമ്പ് നല്കിയ വായ്പകള്‍ തിരിച്ചടക്കാതിരുന്നിട്ടും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എച്ച്.ഡി.ഐ.എല്ലിന് പി.എം.സി ബാങ്ക് കൂടുതല്‍ വായ്പ അനുവദിച്ച സമയങ്ങളിലാണ് ഈ ഫ്ലാറ്റുകള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഈ ഫ്ലാറ്റുകളില്‍ ഒന്നിലാണ് രണ്ടാം ഭാര്യ താമസിക്കുന്നത്.
ശേഷിച്ചവ വാടകക്ക് നല്കി. ഇവ പിടിച്ചെടുക്കാനുള്ള നിയമ നടപടികളിലാണ് പൊലീസ്. വായ്പ തട്ടിപ്പിലൂടെ നേടിയ പണംകൊണ്ടാണോ ഫ്ലാറ്റുകള്‍ വാങ്ങിയതെന്നും തട്ടിപ്പില്‍ രണ്ടാം ഭാര്യക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ നാലിന് അറസ്റ്റിലായ ജോയ് തോമസ് പൊലീസ് കസ്റ്റഡിയിലാണ്. ഇദ്ദേഹത്തിെൻറ അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍, എച്ച്.ഡി.ഐ.എല്ലിൽ ഡയറക്ടര്‍മാരായ രാകേഷ് വധവന്‍, മകന് സാരംഗ് വധവന്‍ എന്നിവരുടെയും കമ്പനിയുടെയും പേരിലുള്ള 2000 ഏക്കര്‍ ഭൂമിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ടൗണ്‍ഷിപ്പിനായി വസായ്, പാല്‍ഗര്‍ പ്രദേശങ്ങളിലെ ഏഴ് ഗ്രാമങ്ങളില്‍ വാങ്ങിയ ഭൂമിയാണിത്. ഇതിന് 3000 കോടി രൂപയോളം വിലവരും.
പി.എം.സിക്ക് പുറമെ മറ്റ് ബാങ്കുകളില്‍നിന്നും എച്ച്.ഡി.ഐ.എല്‍ വായ്പ എടുത്തിട്ടുണ്ട്. 1,000 ഏക്കറോളം വായ്പ എടുത്ത ബാങ്കുകളില്‍ ഈടു വെച്ചതായി പൊലീസ് കെണ്ടത്തി. ഭൂമി കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.